Tuesday, September 28, 2010

മള്ഹറില്‍ ജുമുഅ ഉല്‍ഘാടനം

മഞ്ചേശ്വരം: മഞ്ചേശ്വരം മേഖലയിലും കര്‍ണ്ണാടക പ്രദേശത്തും ഇസ്ലാമിന്റെ തനതായ ആശയവും പ്രവര്‍ത്ഥനങ്ങളും ലോകത്തിന് മുമ്പില്‍ മാതൃകാകാണിച്ച് പ്രസസ്ത്ഥി നേടിയ മള്ഹര്‍ നൂറില്‍ ഇസ് ലാമി തഅലീമിയുടെ ക്യാമ്പസിനകത്തുള്ള മള്ഹര്‍ മസ്ജിദില്‍ ഒക്ടോബര്‍ ഒന്നാം തിയ്യതി ജുമുഅ സ്ഥാപിക്കല്‍ കര്‍മ്മം സ്ഥാപനത്തിന്റെ ചെയര്‍മാനും, മഞ്ചേശ്വരം-കുമ്പള, ബേഡക്കം-കുറ്റിക്കോല്‍ സംയുക്ത ഖാസിയും, സംസ്ഥാന എസ്.വൈ.എസ് വൈസ് പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍-ബുഖാരി നിര്‍വ്വഹിക്കും.

ചടങ്ങില്‍ സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ സഅദി അല്‍-ബുഖാരി, സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍-ബുഖാരി, അബ്ദുസ്സലാം ബുഖാരി ചുള്ളിക്കോട്, ഹസ്സന്‍ സഅദി അല്‍-അഫ് ള്ളലി, അബൂബക്കര്‍ സിദ്ധീഖ് സഅദി, ഉസ്മാന്‍ ഹാജി പേസോട്ട്, സി.പി ഹംസ മുസ്ലിയാര്‍ കടലുണ്ടി, ഹസ്സന്‍ കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിക്കും.


മള്ഹറില്‍ സ്വലാത്ത് മജ് ലിസ് വ്യാഴാഴ്ച
മഞ്ചേശ്വരം: മള്ഹര്‍ നൂറില്‍ ഇസ് ലാമി തഅലീമിയില്‍ മാസത്തില്‍ നടത്തി വരാറുള്ള സ്വലാത്ത് മജ് ലിസ് സെപ്തംബര്‍ 30 വ്യാഴാഴ്ച അസ്തമിച്ച വെള്ളിയാഴ്ച രാത്രി 6.30 മുതല്‍ 9.30 വരെ മള്ഹര്‍ ക്യാമ്പസ്സില്‍ വെച്ച് നടക്കുന്നതാണ്.
സ്വലാത്ത് മജ് ലിസ്സിന്നും കൂട്ടുപ്രാര്‍ത്ഥനയ്ക്കും സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍-ബുഖാരി നേതൃത്വം നല്‍ക്കും. സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ സഅദി ഉല്‍ബോധനവും നടത്തും.
ചടങ്ങില്‍ സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍-ബുഖാരി, അബ്ദുസ്സലാം ബുഖാരി ചുള്ളിക്കോട്, ഹസ്സന്‍ സഅദി അല്‍-അഫ് ള്ളലി, അബൂബക്കര്‍ സിദ്ധീഖ് സഅദി, ഉസ്മാന്‍ ഹാജി പേസോട്ട്, സി.പി ഹംസ മുസ്ലിയാര്‍ കടലുണ്ടി, ഹസ്സന്‍ കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിക്കും. സ്വലാത്തിന് ശേഷം അന്നദാനം ഉണ്ടായിരിക്കും.

Saturday, September 25, 2010

ധന സഹായം നല്‍കി


മഞേശ്വരം: പാവപ്പെട്ട പെണ്‍കുട്ടികളുടെ കല്യാണ ചെലവിനായി എസ്.വൈ.എസ്സ്, അല്‍-ഹസ്സ കമ്മിറ്റിയുടെ കീഴില്‍ വിതരണം ചെയ്യുന്ന ധന സഹായം വിതരണം ചെയ്തു. മഞേശ്വരം മച്ചംമ്പാടിയിലെ പാവപ്പെട്ട പെണ്‍കുട്ടിക്കുള്ള ധനം സയ്യിദ് സി.ടി.എം പൂക്കോയ തങ്ങള്‍ മച്ചംമ്പാടി സി.എം നഗര്‍ മള്ഹര്‍ നൂറുല്‍ ഇസ് ലാമില്‍ ഹുദാ സുന്നി മസ്ജിദില്‍ നടന്ന മടവൂര്‍ സി.എം വലിയുല്ലായി ആണ്ട് നേര്‍ച്ചയുടെ സദസ്സില്‍ വെച്ച് വിതരണം ചെയ്ത് സ്വലാത്ത്, കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍ക്കി.

സയ്യിദ് ശംസുദ്ധീന്‍ സഅദി പ്രാരംഭ പ്രാര്‍ത്ഥനയും, സുലൈമാന്‍ മുസ്ലിയാര്‍ ഉല്‍ബോധനം നടത്തി, ഉമറുല്‍ ഫാറൂഖ് മദനി, ഹമീദ് മദനി, ബഷീര്‍ സഅദി, ഹസ്സന്‍ അഹ്സനി, ടി.എം. അബൂബക്കര്‍ സാഹിബ്, ബജല്‍ അബ്ബാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

മള്ഹര്‍ നൂറുല്‍ ഇസ് ലാമില്‍ ഹുദാ സുന്നി മസ്ജിദിന്റെ ചിലവിനാവശ്യമായ വരുമാനത്തിന്റെ മാര്‍ഗ്ഗമായി മാസത്തില്‍ നൂറു രൂപ എന്ന നിരക്കില്‍ മെമ്പര്‍മാരായി തെരഞ്ഞെടുക്കുകയും ചെയ്തു. മെമ്പറാവാന്‍ ആഗ്രഹിക്കുന്നവര്‍ 9747669582, 8089347356 എന്നീ നമ്പറില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

നൂറുല്‍ ഹുദ സുന്നി മദ്റസ ഉല്‍ഘാടനം ചെയ്തു

മഞ്ചേശ്വരം: മള്ഹര്‍ ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച മച്ചംമ്പാടി ആസ്ഥാനമായി സി.എം നഗറില്‍ സ്ഥാപിക്കപ്പെട്ട മള്ഹര്‍ നൂരില്‍ ഇസ് ലാമില്‍ ഹുദാ സുന്നി മസ്ജിദിന്റെ കീഴില്‍ പുതുതായി ആരംഭിച്ച നൂറുല്‍ ഹുദ സുന്നി മദ്റസ ഉല്‍ഘാടന കര്‍മ്മവും കുട്ടികള്‍കുള്ള പുസ്തക വിതരണവും സ്ഥാപനത്തിന്റെ ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി നിര്‍വ്വഹിച്ചു. ഹുസൈനാര്‍ ഹാജി (മച്ചംമ്പാടി ജുമാ മസ്ജിദ് പ്രസിഡന്റ്), ബാവാ ഹാജി (മുന്‍ പ്രസിഡന്റ്), പുച്ചതബയല്‍ ജുമാ മസ്ജിദ് പ്രസിഡന്റ് ഫകറുദ്ദീന്‍, ശരീഫ് മഞ്ചേശ്വരം, ശാഫി പാവൂര്‍, ഇഖ്ബാല്‍ പേസോട്ട്, ബഷീര്‍ സഅദി, ഹമീദ് മദനി, ഹസ്സന്‍ സഅദി (എസ്.വൈ.എസ് മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ്) തുടങ്ങിയവര്‍ സംസാരിച്ചു. ഉമറുല്‍ ഫാറൂഖ് മദനി സ്വാഗതവും, കുബ്ബണ്ണൂര്‍ ഹസ്സന്‍ അഹ്സനി നന്ദിയും പറഞ്ഞു.

Tuesday, September 21, 2010

ബാബരി കോടതി വിധി: സമാധാനം കാത്തു സൂക്ഷിക്കാന്‍ മഹല്ല് നേതൃത്വങ്ങള്‍ ജാഗ്രത പുലര്‍ത്തണം : സംയുക്ത ഖാസി

മഞ്ചേശ്വരം : ബാബരി മസ്ജിദ് ഉടമസ്ഥാവകാശക്കേസില്‍ സപ്തംബര്‍ 24ന് അലഹബാദ് ഹൈക്കോടതി വിധി പറയുന്ന സാഹചര്യത്തില്‍ നാട്ടില്‍ സമാധാനം തകരുന്ന സാഹചര്യങ്ങള്‍ ഇല്ലാതിരിക്കാന്‍ എല്ലാ മഹല്ല് നേതൃത്വങ്ങളും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മഞ്ചേശ്വരം- കുമ്പള, ബേഡഡുക്ക-കുറ്റിക്കോല്‍ സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി അഭിപ്രായപ്പെട്ടു. അരാജകത്വം സൃഷ്ടിച്ച് മുതലെടുക്കാന്‍ ആരെയും അനുവദിക്കരുതെന്നും രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയും നിയമവാഴ്ചയും അനുസരിച്ചു മുന്നോട്ട് പോകാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിധിയുടെ പേരില്‍ മഹല്ലുതലങ്ങളില്‍ ആഹ്ലാദ പ്രകടനമോ പ്തിഷേധങ്ങളോ സംഘടി പ്പിക്കരുതെന്നും വിവിധ മതസ്ഥര്‍ക്കിടയില്‍ വിഭാഗീയതയുടെ മതില്‍ക്കെട്ടുകള്‍ സൃഷ്ടി ക്കാന്‍ ആരെയും അനുവദിക്കരുതെന്നും തങ്ങള്‍ പറഞ്ഞു.

Monday, September 6, 2010

മാനുഷികത തിരിച്ചു പിടിക്കുക: ഖലീലുല്‍ ബുഖാരി

കാലങ്ങളായി സമൂഹത്തെ ഐശ്വര്യപൂര്‍ണമാക്കിയ സ്‌നേഹവും മാനുഷികതയും തിരിച്ചു പിടിക്കുകയാണ് നന്മയാഗ്രഹിക്കുന്നവരുടെ ഏറ്റവും വലിയ കര്‍ത്തവ്യമെന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി പറഞ്ഞു. മഅ്ദിന്‍ പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വീട്ടില്‍ നിന്ന് തുടങ്ങി അയല്‍ക്കാരനിലൂടെ വികസിച്ച് സമുദായമായും സമൂഹമായും പരുവപ്പെട്ടതായിരുന്നു ഇത്. വിഭവങ്ങളുടെ പങ്കുവെപ്പായിരുന്നു ഈ സാമൂഹിക ബോധത്തിന്റെ ആധാര ശില. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ നീതി പൂര്‍വ്വമാക്കുന്നതിലും മനുഷ്യര്‍ തമ്മിലുള്ള ഇടപെടലുകളെ സ്‌നേഹപൂര്‍ണമാക്കുന്നതിലും സവ്വോപരി മനുഷ്യനെ സൃഷ്ടാവലേക്കു അടുപ്പിച്ചു നിര്‍ത്തുന്നതിലും ഇതിന് വലിയ പങ്കുണ്ടായിരുന്നു. അതു നഷ്ടപ്പെട്ടതാണ് വ്യക്തിപരമായും സാമൂഹികമായും ഇന്ന് നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. മനസ്സിനെ ശുദ്ധീകരിക്കുന്നതിലൂടെ മാത്രമെ നന്മകളുടെ വീണ്ടെടുപ്പ് സാധ്യമാവുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. നന്മകളിലെ വര്‍ദ്ധനവും സ്‌നേഹത്തിലെ തീവ്രതയുമാണ് ഇന്ന് കാലം ആവശ്യപ്പെടുന്നത്. നിലപാടുകളിലെ സജീവത മറ്റുള്ളവരെ അക്രമിക്കാനായിക്കൂടാ. എല്ലാവരെയും പുഞ്ചിരിയോടെ അഭിമുഖീകരിക്കാനാണ് മുഹമ്മദ് നബി പഠിപ്പിച്ചിട്ടുള്ളത്. തുറന്ന മനസ്സും മനുഷ്യപ്പറ്റ് നിറഞ്ഞ പെരുമാറ്റവുമാണ് നല്ല വ്യക്തിത്വത്തിന്റെ അടയാളമെന്നും അദ്ദേഹം ഉണര്‍ത്തി. കുടുംബത്തിലെയും വ്യക്തിയിലെയും നന്മകളുടെ അന്തകനായ മദ്യ വിപത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മദ്യ ദുരന്തങ്ങള്‍ സര്‍ക്കാറുകളുടെ കണ്ണു തുറപ്പിക്കണം. സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പിലാക്കുകയും ശക്തമായ ബോധവല്‍ക്കരണം നടത്തുകയുമാണ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള മാര്‍ഗമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


വിശുദ്ധ രാവിന്റെ ധന്യതയില്‍ സ്വലാത്ത്‌നഗര്‍ ആത്മീയ സാഗരമായി

മലപ്പുറം: വിശുദ്ധരാവിന്റെ ധന്യതയേറ്റുവാങ്ങി, പാരസ്പര്യത്തിനായുള്ള പ്രതിജ്ഞയെടുത്ത് രാജ്യത്തെ ഏറ്റവും വലിയ റംസാന്‍ സംഗമത്തിനു സമാപനം. ആയിരം മാസങ്ങളെക്കാള്‍ പുണ്യമുള്ള രാവിന്റെ തേട്ടവുമായി മലപ്പുറം സ്വലാത്ത് നഗറില്‍ വിശ്വാസ സാഗരം ഉറങ്ങാതിരുന്നു. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തിനായി ആകാശത്തേക്കുയര്‍ന്ന കരങ്ങളും തിരുനബിപ്രകീര്‍ത്തനത്തിന്റെ അടങ്ങാത്ത അലകളുമായിരുന്നു ഈ രാവിന്റെ അടയാളങ്ങള്‍. വിശുദ്ധമാസത്തിന്റെ സഹനസന്ദേശത്തിനു മാതൃകകളായി അവര്‍ മലപ്പുറത്തിനും വള്ളുവമ്പ്രത്തിനുമിടയില്‍ പരന്നൊഴുകി. ആ പ്രയാണം ഇന്നലെ അര്‍ദ്ധരത്രിയോളം തുടര്‍ന്നു. പുലര്‍ച്ചെ മൂന്നുമണിയോടെ, അനുഭൂതി നിറഞ്ഞ മനസ്സുകളോടെ അവര്‍ തിരിച്ചു പോയി. തിങ്കളാഴ്ച രാവിലെ സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരിയുടെ നേതൃത്വത്തില്‍ ഇഅ്തികാഫ് ജല്‍സയോടെയാണ് സംഗമത്തിലെ പരിപാടികള്‍ തുടങ്ങിയത്. ളുഹര്‍ നിസ്‌കാരത്തിനു തന്നെ മഅ്ദിന്‍ മസ്ജിദും പരിസരവും വിശ്വാസികളാല്‍ നിറഞ്ഞു. സംസ്ഥാനത്തിന്റെ പുറത്തുനിന്നും ദൂരെദിക്കുകളില്‍ നിന്നുമെത്തിയവര്‍ ഞായറാഴ്ച തൊട്ടേ സ്വലാത്ത് നഗറില്‍ എത്തിത്തുടങ്ങിയിരന്നു. തുടര്‍ന്ന് ബദ്ര്‍ മൗലിദ് പാരായണം നടന്നു. വിശുദ്ധിയുടെ ഓരോ നിമിഷങ്ങളും ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ പാകത്തിലായിരുന്നു ക്രമീകരണങ്ങള്‍. സാധാരണക്കാര്‍ വളരെ അപൂര്‍വ്വമായി മാത്രം നിര്‍വ്വഹക്കുന്ന അവ്വാബീന്‍, തസ്ബീഹ് നിസ്‌കാരങ്ങളും വിര്‍തുല്ലത്വീഫ് പോലുള്ള ദിക്‌റുകളുമുണ്ടായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ ഒരുമയുടെ മാതൃകകളായി ഒന്നിച്ചു നോമ്പുതുറന്നു. വിവിധ ഗ്രൗണ്ടുകളിലായി ഒരു ലക്ഷത്തോളം പേര്‍ക്കാണ് ഇഫ്താറിന് സൗകര്യമുണ്ടായിരുന്നത്. വിശ്വാസികളുടെ ഈ അപൂര്‍വ്വ വിരുന്നില്‍ ഒന്നിക്കാന്‍ ഉത്തര മേഖല ഐ.ജി മുഹമ്മദ് യാസീന്‍, ജില്ലാ കലക്ടര്‍ എം. സി മോഹന്‍ദാസ് തുടങ്ങിയവരും മത-സാമൂഹിക-സാംസ്‌കാരിക രംഗത്തെ വ്യക്തിത്വങ്ങളുമുണ്ടായിരുന്നു. മഗ്‌രിബ്, ഇശാഅ്, തറാവീഹ്, വിത്‌റ് നിസ്‌കാരങ്ങള്‍ക്ക് സ്വലാത്ത് നഗറിലും പരിസരങ്ങളിലും നിരന്നു നിന്ന വിശ്വാസികളുടെ സ്വഫ്ഫുകളും വിശുദ്ധ ഖുര്‍ആന്‍ വീചികളുടെ മാസ്മരികതയും ഈ നഗരിയുടെ അപൂര്‍വ്വാനുഭവമായി. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സ്വാഗതസംഘം കണ്‍വീനറുമായ പ്രൊഫ: എ.കെ അബ്ദുല്‍ ഹമീദിന്റെ സ്വാഗത ഭാഷണത്തോടെ 9.30 മണിക്ക് മുഖ്യവേദിയിലെ പരിപാടികള്‍ തുടങ്ങി. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. സി.മുഹമ്മദ് ഫൈസി ഉദ്‌ബോധന പ്രഭാഷണം നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരിയാണ് പ്രാര്‍ത്ഥനാസമ്മേളനം നിയന്ത്രിച്ചത്. നാരിയത്ത്‌സ്വലാത്തിനും നസീഹത്തിനും ദുആക്കും അദ്ദേഹം നേതൃത്വം നല്‍കി.